മലപ്പുറം: താനൂർ പൊലീസ് കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌ത് സിബിഐ സംഘം. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്‌റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്‌റ്റിലായത്.
ലഹരി വസ്‌തുക്കളുമായി അറസ്‌റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്‌റ്റഡിഡിയിലിരിക്കെ 2023 ഓഗസ്‌റ്റ് ഒന്നിനാണു മരിച്ചത്. കസ്‌റ്റഡി മർദനം മരണകാരണമായതായി ആരോപണമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്‌തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്‌തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്കു കൈമാറുകയായിരുന്നു.
MOST READ | പൊതുസ്‌ഥലത്തെ ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്!