വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടുനായ്‌ക്ക കോളനിയിലെ താമസിക്കാരിയായ മിനിയാണ് മരിച്ചത്. വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ ഭർത്താവിനൊപ്പം പോയപ്പോഴാണ് ഇരുവർക്കും നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മിനിയുടെ ഭർത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റു. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വയനാട്ടിൽ തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാണ്. അതിനിടയിലാണ് വീണ്ടും ഒരു സ്‌ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ സ്‌ത്രീ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. മിനിയുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു.
Most Read| ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം? സൂചന നൽകി ലഫ്. ഗവർണർ