ബാബരി മസ്‌ജിദ്‌ കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

By Desk Reporter, Malabar News
Babari-verdict_2020-Sep-30
എൽകെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹർ ജോഷി (ഫോട്ടോ കടപ്പാട്: ഇന്ത്യ ടുഡേ)
Ajwa Travels

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധി. ബാബരി മസ്‌ജിദ് തകർത്തത് ആസൂത്രിതമായല്ല. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജഡ്‌ജി എസ് കെ യാദവ് ആണ് 2,300 പേജുള്ള വിധി പ്രസ്‌താവം നടത്തുന്നത്. 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയും വീഡിയോ കോൺഫറൻസിലൂടെ ഹാജരായി. വിധി വരുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ബാബരി മസ്‌ജിദ് പൊളിക്കുന്നതിൽ നിന്ന് രക്ഷിക്കാനാണ് കുറ്റാരോപിതർ ശ്രമിച്ചത്. മസ്‌ജിദ് തകർത്തതിൽ നേരിട്ടോ അല്ലാതെയോ വിശ്വ ഹിന്ദു പരിഷത്തിന് (വിഎച്ച്പി) യാതൊരു പങ്കുമില്ലെന്ന് വിധി പ്രസ്‌താവത്തിൽ പറയുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും കോടതി നിരീക്ഷിച്ചു.

Also Read:  പൂനാവാലയുടെ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല; കേന്ദ്ര ആരോഗ്യ സെക്രട്ടറി

28 വർഷത്തിനു ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. 1992 ഡിസംബർ ആറിനാണ് ബാബറി മസ്‌ജിദിന്റെ മിനാരങ്ങൾ കർസേവകർ തകർത്തത്. ബാബറി മസ്‌ജിദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE