ന്യൂഡെൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെ നാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടിയത്.
ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും ബിഹാറിന്റെ വളർച്ചയ്‌ക്കും സംസ്‌ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള സുപ്രധാന നടപടിയാണിതെന്നും യോഗത്തിന് ശേഷം നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അടുത്തിടെ 65 ശതമാനമായി ഉയർത്തിയ ബീഹാറിന്റെ സംവരണ ക്വോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും യോഗം പാസാക്കിയ പ്രമേയത്തിൽ അടിവരയിട്ട് പറയുന്നുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ ക്വോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു നിർദ്ദേശിച്ചു.
Most Read| നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു