മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ പുറംജോലികൾ ചെയ്യുന്നവർ രണ്ടുമാസക്കാലം ഉച്ചയ്‌ക്ക് 12 മുതൽ നാലുവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. ജൂലൈ ഒന്ന് മുതൽ ഓഗസ്‌റ്റ് 31 വരെയാണ് നിയന്ത്രണമുള്ളത്. ചൂട് ഉയരുന്ന ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ പുറം സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ നാലുവരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
കൂടുതൽ ഉദ്യോഗസ്‌ഥരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 2012ലെ നിയമം 36ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും പിഴയും ഉൾപ്പടെയുള്ള ശിക്ഷ ചുമത്തും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ