കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; പ്രതി പിടിയിൽ

മണ്ണുമാന്തി യന്ത്രം വാങ്ങാൻ പത്ത് ലക്ഷം രൂപയുമായി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് കാറിൽ പോയ ക്രഷർ ഉടമയായ മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്.

By Trainee Reporter, Malabar News
deepu
മരിച്ച ദീപു
Ajwa Travels

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് പിടിയിലായത്. മാർത്താണ്ഡം പോലീസ് സ്‌റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്.

മണ്ണുമാന്തി യന്ത്രം വാങ്ങാൻ പത്ത് ലക്ഷം രൂപയുമായി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് കാറിൽ പോയ ക്രഷർ ഉടമയായ മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് (46) കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.

കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ നഷ്‌ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറിൽ സഞ്ചരിച്ചതെന്ന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. തിങ്കൾ രാത്രി ഏഴരയോടെ വീട്ടിൽ നിന്ന് പോയ ദീപുവിനെ കളിയിക്കാവിള പോലീസ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ മാറി കാർ പാർക്ക് ചെയ്‌ത നിലയിലാണ് കണ്ടെത്തിയത്.

തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിച്ച് ഡ്രൈവിങ് ഇരിക്കുന്ന നിലയിലായിരുന്നു ദീപു. കാർ ഓഫ് ചെയ്‌തിരുന്നില്ല. ബോണറ്റ് പൊക്കിവെച്ച് ലൈറ്റ് ഓൺ ചെയ്‌ത നിലയിലുള്ള വാഹനം കണ്ടാണ് പോലീസിന് സംശയം തോന്നി പരിശോധിച്ചത്.

Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE