ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. പട്ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്.
ചോദ്യപേപ്പർ ചോർത്തിക്കിട്ടാൻ പണം നൽകിയ വിദ്യാർഥികളെ മനീഷ് കുമാർ തന്റെ കാറിൽ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ എത്തിച്ചെന്നും അവിടെ വെച്ചാണ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. ചോദ്യപേപ്പർ അനുസരിച്ചുള്ള ഉത്തരങ്ങൾ പഠിക്കാൻ വിദ്യാർഥികൾക്ക് സ്വന്തം വീട് താവളമാക്കി വിട്ടുനൽകിയതാണ് അശുതോഷിന്റെ പേരിലുള്ള കുറ്റം.
ഇരുവരെയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം സിബിഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് പ്രാഥമികാന്വേഷണ റിപ്പോർട്ടുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡെൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read| ‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; ബഹിരാകാശത്ത് എത്തിച്ച ശേഷം സംയോജിപ്പിക്കും’