തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് രാത്രി 11.45നാണ് പോലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്ന് കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലായിരുന്നു. ഇയാൾക്ക് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി